തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലംമാറ്റം; നടപടി പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയ്ക്കു പിന്നാലെ

തൃശ്ശൂർ പോലീസ് കമ്മിഷണർക്ക് സ്ഥലംമാറ്റം; നടപടി പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയ്ക്കു പിന്നാലെ


തൃശ്ശൂർ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റാൻ നിർദേശിച്ച് മുഖ്യമന്ത്രി. പൂരം നടത്തിപ്പിലുണ്ടായ വീഴ്ചയത്തുടർന്നാണ് നടപടി. തിര‍ഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിനും ആൾവരവിനും തടസ്സമാകുംവിധം റോഡ് തടഞ്ഞപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസിന്റെ നിലപാടിനെതിരേ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.

പോലീസ് കമ്മിഷണർ അങ്കിത് അശോകന്റെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന്‌ ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു. പൂരത്തിന് ആനകൾക്ക് നൽകാൻ കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. 'എടുത്തു കൊണ്ട് പോടാ പട്ട' എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു

Related Posts

Recent Posts

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം

ഏന്തയാർ ഈസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുവാൻ താത്ക്കാലിക പാലം പൊളിച്ച് നീക്കി

Explore the Investment Opportunities: A Comprehensive Guide to Different Types of Mutual Funds

Title: Understanding Mutual Funds: A Beginner's Guide to Investing

തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ

250,000 അപേക്ഷകൾ വർദ്ധിച്ചതിനാൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പരിശോധന പുനരാരംഭിക്കും

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

ഭീമൻ പാറക്കഷണങ്ങൾ അടർന്ന് ദേശീയ പാതയിലേക്ക് വീഴുന്നത് പതിവാകുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ നിലനിൽക്കുന്നത് വൻ അപകട ഭീഷണി

ചക്രവാതച്ചുഴി:അതിശക്തമായ മഴ വരുന്നു

പ്ലസ് വൺ പ്രവേശനം. അക്ഷയയിൽ തിക്കി തിരക്കേണ്ട, നെറ്റിവിറ്റി/ജാതി തെളിയിക്കാൻ പത്താംതരം സർട്ടിഫിക്കറ്റ് മതി