കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോടും മലപ്പുറത്തും 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട് : കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനിൽ നിന്നു മനുഷ്യരിലേക്കു രോഗം പകരില്ല. രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാവുക. പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതൽ അപകടകരമാവും. രോഗബാധയുള്ള നാലുപേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയുടെ നിലഗുരുതരമാണ്. രോഗലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്നു കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളജ് മൈ ക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ (വിആർഡിഎൽ) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷനൽ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയയ്ക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. പ നി, തലവേദന, അപസ്‌മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാൽ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. മസ്തി ഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിനു സമാനമാണ്.

Related Posts

Recent Posts

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം

ഏന്തയാർ ഈസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുവാൻ താത്ക്കാലിക പാലം പൊളിച്ച് നീക്കി

Explore the Investment Opportunities: A Comprehensive Guide to Different Types of Mutual Funds

Title: Understanding Mutual Funds: A Beginner's Guide to Investing

തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാതലത്തിൽ സംസ്ഥാനം ജാഗ്രതയിൽ

250,000 അപേക്ഷകൾ വർദ്ധിച്ചതിനാൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പരിശോധന പുനരാരംഭിക്കും

ഏലക്കയിൽ കീടനാശിനി സാന്നിധ്യം; ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെൻഡർ ക്ഷണിച്ച് ദേവസ്വം ബോർഡ്‌

ഭീമൻ പാറക്കഷണങ്ങൾ അടർന്ന് ദേശീയ പാതയിലേക്ക് വീഴുന്നത് പതിവാകുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനുമിടയിൽ നിലനിൽക്കുന്നത് വൻ അപകട ഭീഷണി

ചക്രവാതച്ചുഴി:അതിശക്തമായ മഴ വരുന്നു

പ്ലസ് വൺ പ്രവേശനം. അക്ഷയയിൽ തിക്കി തിരക്കേണ്ട, നെറ്റിവിറ്റി/ജാതി തെളിയിക്കാൻ പത്താംതരം സർട്ടിഫിക്കറ്റ് മതി